നഗ്‌നരായി ആളുകൾ നിരന്നിരിക്കുന്ന കുളിപ്പുരകൾ!! കുളിക്കാനും കുളിപ്പിക്കാനും ആളുകള്‍

Must Read

കൊറോണക്കാലത്ത് അടഞ്ഞു കിടന്ന ടര്‍ക്കിയിലെ പ്രശസ്തമായ കുളിപ്പുരകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു.ഇവിടെ കുളിക്കാന്‍ മാത്രമല്ല കുളിപ്പിക്കാനും ആളുകള്‍. നഗ്‌നത പ്രശ്‌നമല്ലാത്ത ടര്‍ക്കിയിലെ കുളിപ്പുരകള്‍ ആണ് വീണ്ടും സജീവമായത് . ഇവിടെ മസാജുമ ഉണ്ട്

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനായി പ്രത്യേകം സ്ത്രീ പുരുഷന്‍മാര്‍ ഉണ്ട്. അവര്‍ ഉപഭോക്താക്കളെ സോപ്പ് കുമിളകളില്‍ മൂടും. പിന്നീട് കുതിരരോമം കൊണ്ടുള്ള പ്രത്യേക വസ്തു കൊണ്ട് അമര്‍ത്തി ഉഴിയും.ചരിത്രപ്രസിദ്ധമായ സുല്‍ത്താനഹ്മദ് ജില്ലയിലെ ഹമ്മാംസ് സ്‌നാനഗൃഹങ്ങളാണ് മാസ്‌ക്കും സാനിറ്റെസറുമായി പ്രവര്‍ത്തനം പുനരാരംഭിച്ചത്.

ടര്‍ക്കിയിലെ കൊവിഡ് വ്യാപനം മന്ദഗതിയിലായതിനെ തുടര്‍ന്നാണ് സാമൂഹ്യ അകലം പാലിക്കുന്ന വിധത്തില്‍ സുരക്ഷാ സജ്ജീകരണങ്ങേളാടെ ഇവ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയത്.റികളില്‍ കയറുന്നതിനു മുമ്പു തന്നെ ഉപഭോക്താക്കള്‍ക്ക് കൈകള്‍ സാനിറ്റെസ് ചെയ്യണം. ഒപ്പം മാസ്‌കും ധരിക്കണം.

പ്രവേശന കവാടത്തില്‍ താപനില അളക്കാനുള്ള ഉപകരണവും സജ്ജമാക്കിയിട്ടുണ്ട്.വസ്ത്രം മാറി ഇരിക്കുന്ന മുറികളിലും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ചൂടു കിട്ടാന്‍ ആളുകളെ കിടത്തുന്ന മാര്‍ബിള്‍ തറകളില്‍ ഒറ്റയൊറ്റയായി കിടക്കാനാണ് പുതിയ സംവിധാനം.ഇവിടെ കിടത്തിയാണ് ആളുകളെ സോപ്പ് പതയില്‍ പൊതിഞ്ഞ് മസാജ് ചെയ്യുന്നത്.

ഹമ്മാം എന്നറിയപ്പെടുന്ന കുളിപ്പുരകളില്‍ കയറുമ്പോള്‍ മാത്രമേ മാസ്‌ക് അഴിക്കാന്‍ അനുവാദമുള്ളൂ.ടര്‍ക്കിഷ് ബാത് എന്നറിയപ്പെടുന്ന കുളിപ്പുരകള്‍ പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിലാണ്, യൂറോപ്പ്യന്‍ സഞ്ചാരികളിലൂടെ ഈ കുളിപ്പുരകളെ കുറിച്ച് പാശ്ചാത്യ ലോകം അറിഞ്ഞത്.പിന്നീടത് , വിദേശികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളായി മാറി.

നഗ്‌നരായി ആളുകള്‍ നിരന്നിരിക്കുന്ന കുളിപ്പുരകളെ കുറിച്ച് പൊടിപ്പും തൊങ്ങലും നിറഞ്ഞ കഥകള്‍ ലോകമെങ്ങും പരന്നു.ഹമ്മാമില്‍ സാധാരണ നിലയ്ക്ക് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ കുളിപ്പുരകള്‍ ആണ് ഉണ്ടാവുക.എന്നാല്‍, ചില വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഒരേ സ്ഥലത്ത് കുളിപ്പിക്കാനുള്ള ഹമ്മാമുകള്‍ ഇപ്പോഴുണ്ട്.

ഇവിടെ എത്തുന്നവര്‍ക്ക് ആദ്യം വൃത്തിയുള്ള പ്രത്യേക തരം ടവലുകളാണ് ലഭിക്കുക. വസ്ത്രം മാറിയ ശേഷം ഇവ ധരിച്ച് അര്‍ധനഗ്‌നരായി കാത്തിരിപ്പു മുറികളില്‍ ഇരിക്കണം. ഇതോടൊപ്പം കുളിക്കാനുള്ള വസ്ത്രങ്ങളും ചെരിപ്പുകളും ലഭിക്കും.

സ്ത്രം മാറിക്കഴിഞ്ഞാല്‍, ഹരാരത്ത് എന്നറിയപ്പെടുന്ന അകമുറികളില്‍ പ്രവേശിക്കാനാവും. ഇവിടെ ചൂടു വെള്ളവും നീരാവിക്കുളിയും ലഭ്യമാണ്.

അതു കഴിഞ്ഞാല്‍, ഗോബെക് എന്നറിയപ്പെടുന്ന ചൂടുള്ള മാര്‍ബിള്‍ തറകളില്‍ ചെല്ലണം. അവിടെ കിടക്കുമ്പോള്‍ ചൂട് ശരീരത്തില്‍ അരിച്ചരിഞ്ഞു കയറുന്നത് അറിയാം.

ഇനി മസാജ് ആണ്. അതിനായി പ്രത്യേകം സ്ത്രീ പുരുഷന്‍മാര്‍ ഉണ്ട്. അവര്‍ ഉപഭോക്താക്കളെ സോപ്പ് കുമിളകളില്‍ മൂടും. പിന്നീട് കുതിരരോമം കൊണ്ടുള്ള പ്രത്യേക വസ്തു കൊണ്ട് അമര്‍ത്തി ഉഴിയും.പിന്നീട്, കാല്‍ മുട്ടുകളും കാലുകളും മസാജ് ചെയ്യും. മസിലുകളും സന്ധികളും അയയുന്ന വിധത്തിലാണ് ഈ മസാജ്.

പിന്നീട്, കാല്‍ മുട്ടുകളും കാലുകളും മസാജ് ചെയ്യും. മസിലുകളും സന്ധികളും അയയുന്ന വിധത്തിലാണ് ഈ മസാജ്. അതിനു ശേഷം, വീണ്ടും കുളിപ്പിക്കും. പിന്നീട് ടവല്‍ കൊണ്ട് ശരീരം തുടച്ച് വിശ്രമിക്കാം.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This