യുപിയില്‍ മൂന്നാം ഘട്ടം. വെല്ലുവിളിച്ച് എസ് പി, ആശങ്കയോടെ ബിജെപി

Must Read

ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 16 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 627 സ്ഥാനാർഥികളാണ് യുപിയിലെ മൂന്നാംഘട്ട വോട്ടെടുപ്പിൽ മത്സര രംഗത്തുള്ളത്.ഏഴ് ഘട്ടങ്ങളിലായിട്ടാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ ഏഴ് മണിയോടെ തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറ് വരെയാണ് പോളിംഗ് നടക്കുക. ഹത്രാസ്, ഫിറോസാബാദ്, ഇറ്റ, കസ്ഗഞ്ച്, മെയിന്‍പുരി, ഫാറൂഖാബാദ്, കന്നൗജ്, ഇറ്റാവ, ഔറാരിയ, കാണ്‍പൂര്‍ ദേഹത്, കാണ്‍പൂര്‍ നഗര്‍, ജലാവുന്‍, ജാന്‍സി, ലളിത്പൂര്‍, ഹമിര്‍പൂര്‍, മഹോബ ജില്ലികളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.

സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന യാദവ് കുടുംബത്തിന്റെ കോട്ടയായ മെയിന്‍പുരിയിലെ കര്‍ഹാല്‍ സീറ്റിലേക്കാണ് എല്ലാ കണ്ണുകളും. കേന്ദ്രമന്ത്രി എസ് പി സിംഗ് ബാഗേലിനെയാണ് ബി ജെ പി അദ്ദേഹത്തിനെതിരെ മത്സരിപ്പിച്ചത്. 1992ല്‍ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം ഒരു തവണ മാത്രമാണ് എസ്പിക്ക് ഈ സീറ്റ് നഷ്ടമായത്.

അഖിലേഷുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തം പാർട്ടി രൂപീകരിച്ച ശിവ്പാൽ യാദവ് യാദവ വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയിരുന്നു. എന്നാൽ ശിവ്പാൽ യാദവ് ഇക്കുറി എസ്പിയിലേക്ക് മടങ്ങിയെത്തിയതോടെ മേഖലയിൽ വൻ മുന്നേറ്റം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് എസ് പി നേതൃത്വം.

പഞ്ചാബിലും ഇന്ന് തന്നെയാണ് വിധിയെഴുത്ത്. 117 നിയസഭാ സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This