അഞ്ച് മാസത്തിനിടെ അഞ്ച് പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവം : മന്ത്രി റിപ്പോർട്ട് തേടി

Must Read

തിരുവനന്തപുരം : വിതുരയിലെ ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ വനിത ശിശുക്ഷേമ മന്ത്രി വീണ ജോർജ് റിപ്പോര്‍ട്ട് തേടി. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം വിതുര, പെരിങ്ങമല പഞ്ചായത്തുകളില്‍ അഞ്ചു മാസത്തിനിടെ അഞ്ച് പെൺകുട്ടികളാണ് ആത്മഹത്യ ചെയ്തത്. രണ്ട് പേര്‍ ആത്മഹത്യാശ്രമം നടത്തുകയും ചെയ്തു.

പെണ്‍കുട്ടികളെ കഞ്ചാവുള്‍പ്പെടെ നല്‍കി ലൈംഗിക ചൂഷത്തിനിരയാക്കിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഊരുകളിൽ കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

ലഹരി സംഘങ്ങളെ നേരിടാൻ പൊലീസും എക്സൈസും ഒരു നടപടിയും സ്വീകരിക്കില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ആത്മഹത്യ ചെയ്ത 5 പെൺകുട്ടികളും 18 വയസിന് താഴെയുള്ളവരാണ്.

 

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This