ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി.2,000 രൂപ കണ്ടക്ടർക്ക് ഗൂഗിൾ പേ, ബെംഗളൂരുവിൽ ഒളിപ്പിച്ചതാര്? ദുരൂഹമായി പെൺകുട്ടികളുടെ യാത്ര

Must Read

കോഴിക്കോട് : മലപ്പുറം: കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളെയും പോലീസ് കണ്ടെത്തി.പിടിയിലാകാനുണ്ടായിരുന്ന നാല് പേരെ രാവിലെ മലപ്പുറം എടക്കരയിലെ ബസ് സ്റ്റാൻഡിൽ നിന്നുമാണ് പിടിച്ചത്. ഇവർ നിലവിൽ എടക്കര പോലീസ് സ്റ്റേഷനിലാണ്. വൈകിട്ടോടെ കോഴിക്കോട്ട് എത്തിക്കും. രണ്ടുപേരെ നേരത്തെ ബംഗളൂരുവിൽ നിന്നും കണ്ടെത്തിയിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോം ഗേൾസ് ഹോമിൽനിന്നു കാണാതായ ആറു പെൺകുട്ടികളുടെ യാത്രയിൽ ദുരൂഹതകൾ ഏറെ. 26നു രാവിലെ ഹോമിലെ റിപ്പബ്ലിക്ദിന പരിപാടിയിൽ ഈ കുട്ടികളും സജീവമായിരുന്നു. പൊതുവേ മിടുക്കരായ പെൺകുട്ടികളാണിവരെന്നാണ് അധികൃതരുടെ അഭിപ്രായം.

നേരത്തേ ഹോമിൽ അന്തേവാസികളായി താമസിച്ചു പിന്നീട് സ്വന്തം വീട്ടിലേക്കു പോയ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ ദിവസങ്ങൾക്കു മുൻപാണു വീണ്ടും ഹോമിലെത്തിയത്. അവർ മറ്റു കുട്ടികളുമായി ഏറെ സൗഹൃദത്തിലായി. ഹോമിൽനിന്ന് ഒളിച്ചോടിയവരിൽ രണ്ടു പേർ ഇവരാണ്. ഒളിച്ചോട്ടത്തിനു നേതൃത്വം നൽകിയതും ഇവരാണെന്നാണ് വിവരം.

റിപ്പബ്ലിക്ദിന പരിപാടികൾ കഴിഞ്ഞ് എല്ലാവരും സ്ഥലത്തുണ്ടായിരുന്നു. വൈകിട്ട് മൂന്നു മണി വരെ ആറു പേരും അവിടെയുണ്ടെന്നാണു പറയുന്നത്. നാല് മണിയോടെയാണ് കുട്ടികളെ കാണാതായ വിവരം അറിഞ്ഞത്. ഹോമിൽനിന്നു പുറത്തുകടന്ന പെൺകുട്ടികൾ റോഡിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ ഉണ്ട്. നഗരത്തിലെത്തിയ കുട്ടികൾ 500 രൂപയ്ക്ക് ഒരാളിൽനിന്നു സാധാരണ ഫോൺ വാങ്ങി. അതിൽനിന്നു ഒരാളെ വിളിച്ചു ഫോൺ നൽകിയ ആൾക്കു 500 രൂപ ഗൂഗിൾ പേ ചെയ്യിപ്പിച്ചു.

പിന്നീട് കെഎസ്ആർടിസി ബസിൽ പാലക്കാട്ടേക്കു യാത്ര ചെയ്തു. ടിക്കറ്റെടുക്കാൻ പണമില്ലെന്നു വന്നപ്പോൾ ഒരാളെ ഫോണിൽ വിളിച്ചു 2000 രൂപ കണ്ടക്ടർക്കു ഗൂഗിൾ പേ ചെയ്യിപ്പിച്ചു. ടിക്കറ്റ് ചാർജ് കഴിച്ചുള്ള പണം കണ്ടക്ടർ കുട്ടികൾക്കു നൽകി. പാലക്കാട്ടുനിന്നു ട്രെയിനിൽ കയറി. കോയമ്പത്തൂരെത്തിയപ്പോൾ ടിടിഇ എത്തി ടിക്കറ്റില്ലെന്ന കാരണത്താൽ ഇറക്കിവിട്ടു. അവിടെനിന്നു ബെംഗളൂരുവിലേക്കു മറ്റൊരു ട്രെയിനിൽ യാത്ര ചെയ്തു.

കുട്ടികൾ വയനാട്ടിലെ ഏതോ സ്ഥലത്തുണ്ടാകുമെന്നു ചിലർ പറഞ്ഞു. അത്രയൊന്നും സമയമായിട്ടില്ലെന്നും കോഴിക്കോട് വിട്ടുപോകാൻ സാധ്യതയില്ലെന്നും അഭിപ്രായം വന്നു. കയ്യിൽ പണമോ ഫോണോ ഇല്ലാത്തതിനാൽ അധികദൂരം പോകില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. ഇത്തരം ഊഹാപോഹങ്ങൾ ഉയരുമ്പോഴാണ് 27നു ഉച്ചകഴിഞ്ഞു ബെംഗളൂരുവിൽ പെൺകുട്ടികളെ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്. മടിവാളയിലെ ഒരു ഹോട്ടലിൽ കയറിയപ്പോൾ മലയാളി സമാജം പ്രവർത്തകരും ഹോട്ടലുകാരും കുട്ടികളെ തിരിച്ചറിഞ്ഞു.

കുട്ടികളെ കാണാതായ വിവരം പൊലീസ് നേരത്തേ അവിടങ്ങളിൽ അറിയിച്ചിരുന്നു. തിരിച്ചറിഞ്ഞെന്നു മനസ്സിലാക്കിയ കുട്ടികൾ ഹോട്ടലിൽനിന്ന് ഇറങ്ങി ഓടി. ആളുകൾ തടഞ്ഞു വയ്ക്കുന്നതിനിടയിൽ അഞ്ച് പേർ ഓടി മറഞ്ഞു. ഒരാൾ പിടിയിലായി. ഓടി മറഞ്ഞവരെ നിമിഷനേരം കൊണ്ടു കണ്ടെത്തുമെന്നാണു കരുതിയത്. മടിവാളയും ബെംഗളൂരു നഗരവും നല്ല പരിചയമുള്ളവരാണു തിരച്ചിൽ നടത്തിയത്. കുട്ടികൾക്കാണെങ്കിൽ സ്ഥലം ഒട്ടും പരിചയമില്ല. എന്നാൽ കുട്ടികൾ പെട്ടെന്നു ഏതോ കേന്ദ്രത്തിലേക്കു മറഞ്ഞു. ആരാണ് അവരെ ഒളിപ്പിച്ചതെന്നു വ്യക്തമല്ല. തിരച്ചിൽ ഫലം കണ്ടതുമില്ല.

ഇതിനിടയിൽ ഒരു പെൺകുട്ടി ഒറ്റയ്ക്കു ബസ് ബുക്കിങ് സ്ഥാപനത്തിലെത്തി കേരളത്തിലേക്കു ബസ് ടിക്കറ്റ് എടുത്തു. കുട്ടി അവിടെ നൽകിയ ഫോൺ നമ്പർ പൊലീസിനു സഹായകമായി. അമ്മയുടെ ഫോൺ നമ്പറാണു കുട്ടി നൽകിയത്. ബസ് സർവീസ് സ്ഥാപനം നടത്തുന്നവർ ഏതു സ്ഥലത്തുനിന്നാണു ബസിൽ കയറുന്നതെന്നു അറിയാനായി ഫോണിൽ വിളിച്ചപ്പോൾ അമ്മയാണു ഫോൺ എടുത്തത്. അവർ കാര്യങ്ങൾ പറഞ്ഞു. ബസ് ജീവനക്കാരോടു കുട്ടിയെ സൂക്ഷിക്കാൻ സ്ഥാപനത്തിൽനിന്നു നിർദേശം നൽകി.

സംഘത്തിലെ രണ്ടുപേർ പിടിയിലായതോടെ ശേഷിച്ച നാല് പേർ വ്യാഴാഴ്ച വൈകിട്ട് ബംഗളൂരുവിൽ നിന്നും ഐലൻഡ് എക്സ്പ്രസിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. പിന്നീട് നാലംഗ സംഘത്തിലെ ഒരാളുടെ എടക്കരയിലുള്ള കാമുകനെ ഫോണിൽ വിളിച്ചു.തുടർന്ന് ഇവർ ബസിൽ എടക്കരയിൽ എത്തി. എന്നാൽ കാമുകൻ ചിക്കൻപോക്സ് പിടിപെട്ട് ചികിത്സയിലായതിനാൽ കാണാൻ കഴിഞ്ഞില്ല. ബസ് സ്റ്റാൻഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് കാര്യങ്ങൾ വ്യക്തമായത്.

അതിനിടെ പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂർ, കൊല്ലം സ്വദേശികളായ ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. യാത്രയ്ക്കിടയിൽ പെണ്‍കുട്ടികളെ പരിചയപ്പെട്ടു എന്നാണ് ഇരുവരും നൽകുന്ന മൊഴി.ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തുകടക്കാൻ പെണ്‍കുട്ടികൾക്ക് ബാഹ്യസഹായം ലഭിച്ചുവെന്നാണ് പോലീസ് കരുതുന്നത്. അതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ എ.വി.ജോർജ് വ്യക്തമാക്കി.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This