നൗഷാദിന്റെ തിരോധാന കേസ്; ഭാര്യ സംസാരിക്കുന്നത് പരസ്പര വിരുദ്ധമായി; മൃതദേഹം മാറ്റിയത് മറ്റൊരാളുടെ സഹായത്തോടെ; മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയെന്ന് അഫ്‌സാനയുടെ പുതിയ മൊഴി

Must Read

പത്തനംതിട്ട: കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിന്റെ തിരോധാന കേസില്‍ അറസ്റ്റിലായ ഭാര്യ അഫ്‌സാന സംസാരിക്കുന്നത് പരസ്പര വിരുദ്ധമായിട്ടാണെന്ന് കൂട്ടുകാരി ഷാനി. ഇന്നലെ തന്റെ സാന്നിധ്യത്തില്‍ ഏറെനേരം പൊലീസ് അഫ്‌സാനയെ ചോദ്യം ചെയ്തിരുന്നു. നൗഷാദിനെ കൊലപ്പെടുത്തി എന്ന് അഫ്‌സാന പൊലീസിനോട് ആവര്‍ത്തിക്കുന്നുണ്ട്. മൃതദേഹം മറ്റൊരാളുടെ സഹായത്തില്‍ മാറ്റിയെന്നാണ് അഫ്‌സാനയുടെ പുതിയ മൊഴി. എന്നാല്‍, ഇത് എവിടേക്കാണെന്ന് പറയുന്നില്ലെന്നും അഫ്‌സാനയുടെ കൂട്ടുകാരി ഷാനി പറഞ്ഞു. മൃതദേഹം പെട്ടി ഓട്ടോയില്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയെന്നാണ് അഫ്‌സാന പറയുന്നതെന്നും ഷാനി കൂട്ടിച്ചേര്‍ത്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുന്‍പ് ഭാര്യ അഫ്‌സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നൗഷാദിനെ അടൂര്‍ ഭാഗത്ത് വെച്ച് താന്‍ കണ്ടെന്ന അഫ്‌സാന പൊലീസിനോട് കളവ് പറഞ്ഞു. ഇതാണ് കേസില്‍ വഴിത്തിരിവായത്. അഫ്‌സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവര്‍ഷം മുന്‍പ് പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ നൗഷാദിനെ തലക്കടിച്ചു കൊന്നു എന്ന് അഫ്‌സാന പൊലീസിനോട് തുറന്ന് പറഞ്ഞു. വീട്ടുവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം എന്നാണ് മൊഴി. ഇതിന്റെ അസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉള്‍പ്പെടുന്ന പ്രദേശത്തെ പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This