മെഡിക്കൽ കോളേജിലെ ജീവനക്കാരൻ സ്ത്രീയെ തല്ലിയെന്ന് പരാതി ; ഇവിടുത്തെ സുരക്ഷാജീവനക്കാർ മോശമായി പെരുമാറുന്നത് പതിവെന്ന് നാട്ടുകാർ

Must Read

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ സുരക്ഷാ ജീവനക്കാരൻ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി സക്കീനയ്ക്കാണ് സുരക്ഷാ ജീവനക്കാരന്റെ മർദ്ദനമേറ്റത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. മർദ്ദിച്ചതിന് പിന്നാലെ തന്നെ പിടിച്ച് തള്ളിയെന്നും സക്കീന ആരോപിക്കുന്നു.

മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. മകന്റെ കുട്ടിയെയും അമ്മയെയും ഡോക്ടറെ കാണിക്കാനായാണ് സക്കീന മെഡിക്കൽ കോളേജിൽ എത്തിയത്.

അമ്മയെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ കാണിച്ചശേഷം മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ ഇവർ എത്തി. ഇവിടെ വെച്ചാണ് സുരക്ഷാജീവനക്കാരൻ കൂടുതൽപേരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞത്.

ഇത് മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതോടെ സുരക്ഷാ ജീവനക്കാരൻ സക്കീനയുടെ മുഖത്തടിച്ചുവെന്നാണ് പരാതി. കൈമടക്കി മുഖത്ത് രണ്ട് തവണ കുത്തിയെന്നാണ് സക്കീന പറയുന്നത്.

സംഭവസമയത്ത് വനിതാ സുരക്ഷാജീവനക്കാർ ഇല്ലായിരുന്നുവെന്നും സുരക്ഷാ ജീവനക്കാരനെതിരേ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

സ്ത്രീയെ മർദിച്ച വിവരമറിഞ്ഞ് ഒട്ടേറെപേരാണ് മെഡിക്കൽകോളേജ് പരിസരത്ത് എത്തിയത്. സുരക്ഷാജീവനക്കാർ മോശമായി പെരുമാറുന്നത് പതിവാണെന്നും സുരക്ഷാജീവനക്കാർക്കെതിരേ നേരത്തെയും പരാതികളുണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

 

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This