സംസ്ഥാനത്തെ സ്‌കൂൾ കുട്ടികള്‍ക്ക് വാക്‌സിൻ ബുധനാഴ്‌ച്ച മുതൽ. 8.14 ലക്ഷം കുട്ടികൾക്കാണ് സംസ്ഥാനത്ത് വാക്സീന് അർഹതയുള്ളത്.

Must Read

15 – 18 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ 51% കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കിയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

500 ന് മുകളിൽ വാക്സിൻ അർഹത ഉള്ള കുട്ടികൾ ഉള്ള സ്കൂളുകളാണ് വാക്സീന്‍ കേന്ദ്രമായി കണക്കാക്കുന്നത്. 967 സ്‌കൂളുകളാണ് ഇത്തരത്തില്‍ വാക്സീന്‍ കേന്ദ്രങ്ങളായി സജ്ജമാക്കിയിരിക്കുന്നത്.

ആംബുലൻസ് സർവീസും പ്രത്യേകം മുറികളും സജ്ജമാക്കിയിട്ടുണ്ട്. ഭിന്ന ശേഷിക്കാർക്ക് വാക്സിൻ വേണ്ടെങ്കിൽ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. രക്ഷിതാക്കളുടെ സമ്മതം ഉള്ള കുട്ടികള്‍ക്കേ വാക്സിൻ നൽകൂ എന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം 10,11,12 എന്നീ ക്ലാസുകൾ ഇപ്പോൾ ഉള്ളത് പോലെ ഓഫ്‌ലൈൻ ആയി തുടരുമെന്നും മന്ത്രി അറിയിച്ചു. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ ഓണ്‍ലൈനിലാക്കും. സ്‌കൂൾ മാർഗരേഖ സംബന്ധിച്ച് വിദ്യഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേര്‍ന്ന ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This